Sunday, December 25, 2011

Monday, October 10, 2011

Thursday, September 08, 2011

Tuesday, August 30, 2011

Wednesday, August 17, 2011

എന്‍റെ മലയാളം

കണ്ണനെ കാണുവാനായ് ഞാന്‍
എത്രയോ നാളായ് കൊതിപ്പൂ.....
ദേവകി വയറ്റില്‍ പിറന്നവന്‍ നീ......
അമ്പാടി തന്നില്‍ വളര്‍ന്നവന്‍ നീ.....     (കണ്ണനെ)
ഗോകുലവാസികള്‍ക്ക് തണലായ്
ഗോപകുമരമനായ് വളര്‍ന്നു നീ.....
മയില്‍പീലി തന്‍ നിറങ്ങള്‍
മേനിയല്‍ അണിയുന്നു നീ.....
                                                (കണ്ണനെ)
കാളിയനിഗ്രഹം നിര്‍വഹിച്ച്
അമ്പാടിയെ നീ രക്ഷിച്ചില്ലേ
നിന്‍റെ മനോജ്ഞമാം മുരളീഗാനം
അമ്പാടി തന്നില്‍ നിറഞ്ഞില്ലേ.
                                                (കണ്ണനെ)
                                      
                                   ഹരിത ടി
                                   9 D

Tuesday, August 16, 2011

അബിന്‍ 8A


എന്നുടെ നെല്‍പ്പാടം

പട്ടുപോലുള്ളൊരു വയലില്‍ നിറ‌ഞ്ഞൊരു
മരതകം പോലുള്ള എന്നുടെ നെല്‍പ്പാടം
ആരും കൊതിക്കുമീ ഭൂവിന്‍റെ ഭംഗിയാല്‍
പച്ചവിരിപ്പുപോല്‍ എന്നുടെ നെല്‍പ്പാടം
സൂര്യന്‍ കിഴക്കുദിക്കുന്ന നേരത്ത്
സ്വര്‍ണ്ണ കതിരുപോലാകുന്നു എന്‍പാടം
തത്തകള്‍ എത്തുന്ന എന്നുടെ നെല്‍പ്പാടം
എന്‍റെ അധ്വാനം കൊണ്ടുണ്ടാക്കിയ പാടം
മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ പോലെ ‌
എന്നുടെ പാടം നെല്‍ക്കതിര്‍ മാത്രം
കാറ്റും മഴയും കൊണ്ടിട്ടിതാ
ഉശിരോടെ നില്‍ക്കുമീ എന്നുടെ നെല്‍പാടം
എന്നുടേ പാടം എന്നുടേ പാടം
ഞാന്‍ കാത്തു സൂക്ഷിക്കും എന്നുടെ നെല്‍പ്പാടം.

                                                അബിന്‍ പി.എം    
                                                8 A

കടുകുമണി

എണ്ണയിലിട്ടൊരു കടുകുമണി
പൊട്ടിത്തെറിയന്‍ കടുകുമണി
കടുകുമണിയൊരു പുതിയ മണി
ചൂടാകുമ്പോള്‍ പൊട്ടിത്തെറിയ്ക്കണ
ചട്ടമ്പിയാണേ കടുകുമണി
കാണാനിത്തിരി ആണെങ്കിലും
ദേഷ്യക്കാരനുമാണിവനും.

                                     അബിന്‍ പി.എം
                                     8 A

അകകണ്ണ്

കണ്ണില്ലെങ്കിലും എന്‍
അകകണ്ണ് കൊണ്ട് ഞാന്‍
കാണുന്നു ഈ പ്രപഞ്ച സൗന്ദര്യം
ഓരോ വിളിയും കേട്ടറിയുന്നു ഞാന്‍
എന്‍റെ ഇരു കാതുകളാല്‍
സ്പര്‍ശിച്ചറിയുന്നു ഈ
പ്രപഞ്ചത്തെ ഞാന്‍
ഒരു പൂമൊട്ടുപോലെ തഴുകീടുന്നു.
എന്‍റെ കണ്ണുകള്‍ ഉറങ്ങുന്നില്ല
എന്‍റെ കാഴ്ച്ച നിലക്കുന്നില്ല
എന്‍ ഇരുട്ട് ഞാന്‍ വെളിച്ചമാക്കീടുന്നു
കണ്ണുള്ളവര്‍ക്കിടയില്‍
അകകണ്ണുകൊണ്ട് കാണുന്നു ഞാന്‍
അകകണ്ണുകൊണ്ട് കാണുന്നു ഞാന്‍.

                                                 സാരംഗ് എസ്
                                                 8 B

Sunday, August 14, 2011

സ്വാതന്ത്ര്യദിനാശംസകള്‍


Wednesday, July 27, 2011

സൂര്യകാന്തിക്ക് സൂര്യനോടുള്ള പ്രണയം

ഒരു വെയിലേറ്റ് വിടര്‍ന്നു നില്‍ക്കുമാ
                        നിര്‍ഗന്ധ പുഷ്പം
ആകാശത്തിലെ തന്‍ സൂര്യകിരണങ്ങളെ
കണ്ണെടുക്കാതെ നിന്നൊരാ നിര്‍ഗന്ധ പുഷ്പം

ഒരുനാള്‍ കാറ്റില്‍ കൊഴിഞ്ഞു വീണാലും 
മറക്കുവാനാകില്ലെന്ന് 

കൊഴിഞ്ഞ് വീണ് മണ്ണടിഞ്ഞാലും
മറക്കുവാനാകില്ലെനിക്കാ സൂര്യനെ
മറക്കുവാനാകില്ലെനിക്ക്.

                                          ഹരിത .ടി
                                           9-D

ഈ താഴ്വരയില്‍

നീലഗിരിയുടെ താഴ്വരയില്‍
പൂക്കുന്നു പൊന്നശോകം
നീലത്താമര പൂവിന്നുള്ളില്‍
വിടരുന്നു സ്വപ്ന്ങ്ങള്‍

കാര്‍മഴവില്ലും കാറ്റലയും
ഒളി വീശിയെത്തുന്നു താഴ്വരയില്‍
വെയിലോടുമീ പകല്‍ ചൂടിനും
തന്നലായെത്തുന്നീ താഴ്വരയില്‍
നിറമേഴും ചലചായ്ക്കുമീ
പൂങ്കാവനത്തിലെ താഴ്വരയില്‍

നിറച്ചാര്‍ത്തിലോളങ്ങള്‍
തെന്നലായ് ഒഴുകുമീ താഴ്വരയില്‍ 


                                                  ദൃശ്യ ടി.എസ്
                                                  9-K

മരം

മരമെന്ന വരമേ
നീയെത്ര ധന്യ
പൂവും പുഴുക്കളും
കായ്ക‌ളും കനികളും
നിന്നില്‍ വസിക്കുന്നു
അമ്മതന്‍ മടിയില്‍
കുഞ്ഞു മയങ്ങുംപോല്‍.

ഒരു കിനാവെന്നപോല്‍
നീയൊന്നു മയങ്ങുമ്പോള്‍ 
വരുന്നു ദുഷ്ടകരങ്ങള്‍ തന്‍
വെട്ടലും നുറുക്കലും
ഒരുക്കലും മിനുക്കലും.

ഞെട്ടിയൊന്നെഴുന്നേല്‍ക്കുവാന്‍
അരുതാതെ കഴിയാതെ
നീയൊന്നമര്‍ന്നു പോയ്
ആ കരങ്ങള്‍ തന്‍
അടിമയെന്നപോല്‍
              
മൃത്യുവിലേക്കമര്‍ന്ന നിന്‍
കുഞ്ഞു പിഞ്ചോമനകള്‍  
നിന്നെയോര്‍ത്തു വിതുമ്പുന്നു തേങ്ങുന്നു.

മരമെന്ന വരമേ
നീയിന്നു ധന്യയാണോ
അതോ ഒരു കിനാവു മാത്രമാണോ?
അഖില. കെ
9-E

Friday, July 08, 2011

ആദിത്യന്‍.പി 8 A




മഞ്ഞുകാലം

മഞ്ഞുമഴ പെയ്തു തുടങ്ങി
ഗ്രാമ വാസികള്‍ കമ്പിളി പുതപ്പിനെ
അഭയം തേടാന്‍ തുടങ്ങി
ഐസിന്‍റെ ഗുഹയാല്‍ നിര്‍മ്മിച്ച
വീട്ടില്‍ ആളുകള്‍ താമസം തുടങ്ങി
കുട്ടികള്‍ മഞ്ഞില്‍ കളിതുടങ്ങി
അവരുടെ തലയില്‍ തലപ്പാവു
പോലെ കമ്പിളി പുതപ്പ് കിടക്കുന്നു
വൃദ്ധന്മാരും അച്ഛനമ്മമാരും
പുതപ്പിനെയും തീയെയും ആശ്രയിക്കാന്‍ തുടങ്ങി
അവര്‍ വിറച്ചുകൊണ്ടിരിക്കുന്നു
ഹോ..... എന്തൊരു മഞ്ഞുകാലം
ഇതെന്നിതവസാനിക്കും.
                             ആദിത്യന്‍ പി
                              8 A

വേനല്‍ക്കാലം

വേനല്‍ക്കാലം വന്നു
ചെടികള്‍ തളര്‍ന്നു തുടങ്ങി
ചുട്ടുപഴുക്കുന്ന സൂര്യന്‍റെ ചൂടിനാല്‍
ഭൂമി വീണ്ടും കീറി തുടങ്ങി
നാല്‍ക്കാലികള്‍ വെള്ളത്തിനായി
ദാഹിച്ചു വലയുന്നു
പിന്നെ ചത്തൊടുങ്ങുന്നു
മനുഷ്യന്‍ കുടങ്ങളുമായി ഗ്രാമങ്ങള്‍
തോറും അലയുന്നു
എങ്ങും വെളളം കാണ്‍മാനില്ല
കണ്ണെത്താ ദൂരത്തോളം വരണ്ടു കിടക്കുന്ന ഭൂമി
സൂര്യന്‍റെ ചൂടിനാല്‍ മനുഷ്യരും
മരണത്തെ മുഖാമുഖം കാണുന്നു
ഹോ ... എന്തൊരു ചൂട്
മനുഷ്യര്‍ മരങ്ങളും മലകളും വെട്ടി
നശിപ്പിച്ചതാവാം ഇതിനു കാരണം

                                          ആദിത്യന്‍
                                           8 A

Wednesday, June 15, 2011

A RAIN BOWS

They fall into my heart
My heart was paint
it fell in deep....
to give strength....
to give relief......happiness
because heart was firing                                     
They fall they fall
millions of rainbows
still like you
its still raining
into my heart....
yes,it was too faint....
                                          arun vishnu
                                          9. k